Monday, September 29, 2008

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
Wishing you and your whole family a hearty Great Eidul Fitr Mubarak



എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
Wishing you and your whole family a hearty Great Eidul Fitr Mubarak

Friday, September 26, 2008

ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ല.ഉമ്മന്‍ചാണ്ടി

ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ല.ഉമ്മന്‍ചാണ്ടി

ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങറയിലെ കൈയേറ്റക്കാരെ സന്ദര്‍ശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ഇതുപോലെയുള്ള സമരങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ട്. അന്നും കോഗ്രസ് എതിരായിരുന്നു. തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുള്ള സാധുജന വിമോചനമുന്നണിയുടെ സമരം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജീവിക്കാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ സമരം 100 ശതമാനം ന്യായമാണ്. കൈയേറ്റക്കാരായ കുറെപേര്‍ ഭൂമിയില്ലാത്തവരായുണ്ട്. സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് നിയമവിധേയമായി ഭൂമി നല്‍കണം. രണ്ട് ഏക്കറും 50,000 രൂപയുമെന്നുള്ള കൈയേറ്റക്കാരുടെ ആവശ്യം ന്യായമല്ല. അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ചചെയ്യും. കൈയേറ്റഭൂമി സന്ദര്‍ശിക്കുന്നതിനുമുമ്പ് പ്രതിപക്ഷനേതാവ് തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും അതുമ്പുംകുളത്തെ തൊഴിലാളികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ചെങ്ങറ സമരത്തോട് കോഗ്രസും യുഡിഎഫും കാട്ടുന്ന ഇരട്ടത്താപ്പില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സ്ഥലം എംഎല്‍എയായ അടൂര്‍ പ്രകാശിനോട് തൊഴില്‍നഷ്ടപ്പെട്ട സ്ത്രീകള്‍ തട്ടിക്കയറി. യുഡിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്ന സിഎംപി നേതാവ് സി പി ജോണിനെതിരെ തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി.

Tuesday, September 23, 2008

ചെങ്ങറ വീടും ഭൂമിയും യഥേഷ്ടം; ഭൂസമരത്തിന് ഇവരും

ചെങ്ങറ വീടും ഭൂമിയും യഥേഷ്ടം; ഭൂസമരത്തിന് ഇവരും

അഞ്ചല്‍: ഹാന്‍ടെക്സില്‍നിന്ന് ഉയര്‍ന്ന തസ്തികയില്‍ വിരമിച്ച ഭര്‍ത്താവ്. ഒരു മകന്‍ വിദേശത്ത്. മറ്റൊരു മകന്‍ നാട്ടില്‍ സിവില്‍ എന്‍ജിനിയര്‍. ഒരു തുണ്ട് 'ഭൂമിയില്ലാത്തവര്‍' ചെങ്ങറയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്ന ഓമനയുടെ കുടുംബമാണിത്. അഞ്ചല്‍ വടമ കോമളത്ത് സ്വന്തം സ്ഥലത്ത് താമസയോഗ്യമായ വീടുണ്ടെങ്കിലും തുടക്കംമുതല്‍ ഓമന കുടില്‍കെട്ടി സമരത്തിലാണ്. ചെങ്ങറയിലെ 'പോരാളികള്‍' മിക്കവരെയുംപോലെ ഓമനയും ഓണാഘോഷത്തിന് കോമളത്തെ വീട്ടില്‍ വന്നതായി സമീപവാസികള്‍ പറഞ്ഞു. ചെല്ലപ്പന് ആശുപത്രികളില്‍ ബഡ്ഷീറ്റും തലയിണക്കവറും വിതരണംചെയ്യുന്ന ബിസിനസാണ്. സിവില്‍ എന്‍ജിനിയറായ ഒരു മകന്‍ സ്വകാര്യകമ്പനിയില്‍ നെറ്റ്വര്‍ക്ക് എക്സിക്യൂട്ടീവാണ്. മടത്തറയിലും അഗസ്ത്യക്കോട് കൊക്കോട്ടും ഇവര്‍ക്ക് സ്വന്തമായി വസ്തുവുണ്ട്. അടുത്തിടെയാണ് അറ്റകുറ്റപ്പണി നടത്തിയ വീടിന്റെ മുറ്റംവരെ കോക്രീറ്റ് ചെയ്ത് ഭംഗിയാക്കിയത്. ഓമനയെപ്പോലെ സമരരംഗത്തുള്ള അഗസ്ത്യക്കോട് കൊക്കോട് കോളനിയില്‍ ഗോപിക്ക് സ്വന്തമായി രണ്ടു വീടുണ്ട്. ഗോപിയുടെ ഭാര്യ ശാന്തയും മകന്‍ വിനോദും സമരരംഗത്തുണ്ട്. രണ്ടു വീടും പൂട്ടിയിട്ടാണ് കുടുംബം ഭൂമിക്കായി സമരംചെയ്യുന്നത്. കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍നിന്ന് വീട് അറ്റകുറ്റപ്പണിക്ക് സഹായവും ലഭിച്ചിരുന്നു. ശാന്തയുടെ പേരില്‍ വിളക്കുപാറയില്‍ വീടും വസ്തുവുമുണ്ട്. വസ്തുവില്‍ കൃഷിയും നടത്തിവരുന്നു. ഇവരുടെ മകന്‍ വിനോദ് ചെങ്ങറ സമരക്യാമ്പില്‍വച്ച് വിവാഹം ചെയ്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Friday, September 12, 2008

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍
മാവേലി നാടുവാണീടും കാലം.
മാനുഷരെല്ലാരുമൊന്നു പോലെ.
ആമോദത്തേടെ വസിക്കും കാലം.
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും.
ആധികള്‍ വ്യാധികളൊന്നുമില്ല.

ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
പത്തായിരമാണ്ടീരിപ്പുമുണ്ട്.

പത്തായമെല്ലാം നിറവതുണ്ട്.
എല്ലാ കൃഷികളുമൊന്നു പോലെ.
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ടു കാണാനില്ല.
നല്ലവരല്ലാതെയില്ല പാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ.
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും.
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്.
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും.
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല ചതിയുമില്ല.

എള്ളോളമില്ല പൊളിവചനം.
വെള്ളിക്കോലാഴികള്‍ നാഴികളും.
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും.
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

നല്ല മഴപെയ്യും വേണ്ടും നേരം.

നല്ലപോലെല്ലാവിളവും ചേരുംമാനം വളച്ച വളപ്പകത്ത്.
നല്ല കനകം കൊണ്ടെല്ലാവരും.
നെല്ലുമരിയും പലതരത്തില്‍.
വേണ്ടുന്ന വാണിഭമെന്നപോലെ.
ആനകുതിരകളാടുമാടും.
കൂടിവരുന്നതിനന്തമില്ല.
ശീലത്തരങ്ങളും വേണ്ടുവോളം.

നീലക്കവണികള്‍ വേണ്ടുവോളം.
നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍.
കായംകുളംചോല പോര്‍ക്കളത്തില്‍.
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ.
ജീരകം നല്ല കുരുമുളക്.ശര്‍ക്കര, തേനൊടു പഞ്ചസാര.എണ്ണമില്ലാതോളമെന്നേവേണ്ടു.

കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി.
വേണ്ടുന്നതൊക്കെയും വേണ്ടപോലെ.
മാവേലി പോകുന്ന നേരത്തപ്പോള്‍.

നിന്നു കരയുന്ന മാനുഷരും.
ഖേദിക്കവേണ്ടെന്‍െറ മാനുഷരെ.
ഓണത്തിനെന്നും വരുന്നതുണ്ട്.
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്.
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്.
എന്നതു കേട്ടൊരു മാനുഷരും.

നന്നായി തെളിഞ്ഞു മനസ്സു കൊണ്ട്.
വല്‍സരമൊന്നാകും ചിങ്ങമാസം.
ഉല്‍സവമാകും തിരുവോണത്തിന്.
മാനുഷരെല്ലാരുമൊന്നുപോലെ.
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു.
ഉച്ചമലരിയും പിച്ചകപ്പൂവും.

വാടാത്ത മല്ലിയും മുല്ലപ്പൂവും.
ഇങ്ങനെയുള്ളോരു പൂക്കളൊക്കെ.
നങ്ങേലിയും കൊച്ചു പങ്കജാക്ഷീം.
കൊച്ചു കല്ല്യാണിയും എന്നൊരുത്തി.
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി.
അത്തപ്പൂവിട്ട് കുരവയിട്ടൂ.
മാനുഷരെല്ലാരുമൊന്നുപോലെ.
മനസ്സുതെളിഞ്ഞങ്ങുല്ലസിച്ചു..
പൂവിളിയുടെ താളം.

Wednesday, September 10, 2008

പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടും: പിണറായി

പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടും: പിണറായി
വടകര: പാര്‍ടിയെ തകര്‍ക്കാനുള്ള കുലംകുത്തികളുടെ ശ്രമം ഒറ്റക്കെട്ടായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ഒഞ്ചിയത്ത് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കുന്നവര്‍ കമ്യൂണിസ്റ്റ് വിരുദ്ധരുടെ മോഹമാണ് നടപ്പാക്കുന്നത്. എന്നാല്‍ സമരപോരാട്ടത്തിന്റെ വീറുറ്റ പാരമ്പര്യമുള്ള ഈ നാട്ടിലെ പാര്‍ടിക്ക് ഒരു പോറലുമേല്‍പ്പിക്കാന്‍ സാധിക്കില്ല. പാര്‍ടിയെ വെല്ലുവിളിക്കാന്‍ തയാറാകുന്നവരുമായി വിട്ടുവീഴ്ചയില്ല. ഇത്തരക്കാരെ പാര്‍ടി ശത്രുക്കളായി കണ്ട് ഒറ്റപ്പെടുത്തും - നാദാപുരം റോഡില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച സിപിഐ എം ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചശേഷം യോഗത്തില്‍ പിണറായി പറഞ്ഞു. രാഷ്ട്രീയധാരണയും ഐക്യമുന്നണി നിലപാടും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് സിപിഐ എമ്മിനുള്ളത്. ഏതെങ്കിലും ഒരാളോ ഏതാനും ചിലരോ ഒരു പ്രദേശമോ എതിര്‍ത്താല്‍ ഐക്യമുന്നണി രാഷ്ട്രീയം പാര്‍ടി ഉപേക്ഷിക്കില്ല. ഇടതുപക്ഷ ഐക്യവും ജനാധിപത്യ പ്രസ്ഥാനങ്ങളെ കൂടെ നിര്‍ത്തലും എന്നും തുടര്‍ന്നിട്ടുള്ള രാഷ്ട്രീയ നിലപാടാണ്. ചില ഘട്ടങ്ങളില്‍ ഈ രാഷ്ട്രീയം ഉള്‍ക്കൊള്ളാതെ ചിലരെതിര്‍ക്കും. എന്നാല്‍ നാടും ജനങ്ങളും പാര്‍ടി നിലപാട് അംഗീകരിക്കയാണുണ്ടായിട്ടുള്ളത്. അതിനാല്‍ എതിര്‍ത്തവര്‍ക്ക് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഒഞ്ചിയത്ത് ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ പേരിലല്ല കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഉയര്‍ന്നുവന്നിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ടികള്‍ തമ്മിലുള്ള ധാരണ. ജനതാദളുമായി ധാരണയുണ്ടാക്കിയത് പാര്‍ടിയിലുള്ള എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയപാര്‍ടികളുമായുള്ള ഏതു ധാരണയും നടപ്പിലാക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ജനതാദളിന് നല്‍കിയ വാക്കു പാലിക്കുന്നത് ഇവിടുത്തെ ചിലരെ കണ്ടാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇതൊക്കെ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. ഒരിക്കല്‍ കൊടുത്ത വാക്കു പാലിക്കുന്നതാണ് ഞങ്ങളുടെ ചരിത്രം. ഐക്യമുന്നണി രാഷ്ട്രീയ ചരിത്രവും അതാണ്. അതില്‍നിന്ന് ഞങ്ങള്‍ പിറകോട്ട് പോകില്ല. ഏതെങ്കിലുമൊരാളുടെ നാക്കിന്റെ ബലത്തിലോ കുറച്ചാളെ കൂട്ടിയോ പാര്‍ടിയെ തകര്‍ക്കാമെന്ന വിശ്വാസം വേണ്ട. അത്തരം പരീക്ഷണം കേരളത്തില്‍ വലിയ തോതില്‍ നടന്നിട്ടുണ്ട്. ഈ പാര്‍ടിക്കെന്തെങ്കിലും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ടിക്കൊപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കയാണ്. ഈ തെറ്റിദ്ധാരണ എല്ലാകാലത്തും നിലനില്‍ക്കില്ല. പാര്‍ടിയെ സ്നേഹിക്കുന്നവര്‍ വസ്തുതകള്‍ ബോധ്യപ്പെട്ട് തിരിച്ചുവരും. എന്നാല്‍ കുലംകുത്തികളായി മാറി പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരോട് അയവേറിയ സമീപനമില്ല. അവര്‍ ആരുടെ കൈയിലാണ് കളിക്കുന്നതെന്നും ആര്‍ക്ക് വേണ്ടിയാണെന്നും നാളെ ഉത്തരം കിട്ടും. ഒഞ്ചിയത്ത് പാര്‍ടിയെ ഉലച്ചുകളയാമെന്ന ധാരണ വേണ്ട. പാര്‍ടി ഒറ്റക്കെട്ടാണീ വിഷയത്തില്‍. കോഴിക്കോട് ജില്ലാകമ്മിറ്റിയും ഒഞ്ചിയം ഏരിയാകമ്മിറ്റിയും തെറ്റുകാര്‍, മുകളിലുള്ള സംസ്ഥാനനേതൃത്വവും മറ്റുള്ളവരും പരമയോഗ്യര്‍. ഈ രൂപത്തിലുള്ള തെറ്റിദ്ധാരണ പരത്തല്‍ വേണ്ട. സംസ്ഥാനകമ്മിറ്റി ശരിയാണെങ്കില്‍ ജില്ലാ-ഏരിയാകമ്മിറ്റികളും ശരിയാണ്. പാര്‍ടിയെ വെല്ലുവിളിക്കാന്‍ ഒരാളേയും സമ്മതിക്കില്ല - ഒഞ്ചിയത്തിന്റെ എല്ലാ ആവേശവും ഏറ്റെടുത്ത് പാര്‍ടി ബന്ധുക്കളാകെ ഉയര്‍ന്നും ഉണര്‍ന്നും പ്രവര്‍ത്തിക്കണം - പിണറായി പറഞ്ഞു. ഇ എം ദയാനന്ദന്‍ അധ്യക്ഷനായി.

Monday, September 8, 2008

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.



രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.


രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു.രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നതാണു ആണവാക്കാരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഇടതുപക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്‍ഗ്ര സ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടുന്യായങള്‍ പറഞ് ആണവക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രജ്യത്ത ശക്തികള്‍ക്ക് കീഴടങാന്‍ തയ്യാറായി നില്‍ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആണവക്കരാറിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍

ആണവക്കരാറിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങള്‍ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങളുടെ കണ്ണില്‍ പൊടിയിടാണ്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നുവെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞിരിക്കുകയാണ്.ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പസ്സാകിയ ഹൈഡ് ആക്ടിന്ന് വിധേയമായിരിക്കുമെന്നും തെളിഞിരിക്കുന്നു


ഇ ന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശാകര്യസമിതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.അമേരിക്ക ശത്രു രാജ്യങളങളുമായി കരുതുന്നവരുമായിട്ടുള്ള ചങാത്തം പോലും ആണവക്കാരാര്‍ എകപക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്‍കുന്നുണ്ട്. ആണവക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്‍ത്തിവെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാനമന്ത്രിയും കോണ്‍ ഗ്രസ്സും പറയുന്നതിന്റെ ഘടകവിരുദ്ധമായ കാര്യങളാണു അമേരിക്കന്‍ കോണ്‍ ഗ്രസ്സിന്റെ വിദേശകാര്യസമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്.

യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ. സമ്മ്‌മ്പുഷ്ടികരണത്തിന്നും പുനഃസംസ്കരണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്‍ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധനകള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ്‍ നാമിന്ന് ഉപയോഗിക്കുന്ന്ത്. സംമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു.തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം- തോറിയം മിശ്രിതം അഡ്വാന്‍സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടിവരും ഇത് നമ്മുടെ സാമ്പത്തിക രംഗമ്ത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങളും നിര്‍ത്തി വെയ്ക്കേണ്ടതായും വരും .

ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോവികാരമെന്താണ്.സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്.അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോരക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങളെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്‍ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല .

Wednesday, September 3, 2008

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

പത്തനംതിട്ട: ചെങ്ങറയിലെ സമരഭൂമിയിലേക്ക്‌ വിവിധ തോട്ടം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. സമരഭൂമിക്ക്‌ പുറത്തുവെച്ചാണ്‌ മാര്‍ച്ച്‌ തടഞ്ഞത്‌. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്‌ തുടങ്ങിയ വിവിധ യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത തൊഴിലാളി ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച്‌ ചെങ്ങറക്ക്‌ സമീപമുള്ള കൊന്നപ്പാറയില്‍ നിന്നാണ്‌ ആരംഭിച്ചത്‌. സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഭൂസമരം നടക്കുന്ന പ്രദേശത്തേക്കാണ്‌ മാര്‍ച്ച്‌ എന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

Tuesday, September 2, 2008

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി
ചെങ്ങറയിലെ കുമ്പഴ ഹാരിസണ്‍ എസ്റ്റേറ്റിലേക്ക് തോട്ടം തൊഴിലാളികള്‍ സംയുക്തമായി ബുധനാഴ്ച രാവിലെ മാര്‍ച്ച് തുടങ്ങി. ഭൂമി കിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആദിവാസികള്‍ തോട്ടം കയ്യേറിയിരിക്കുന്നതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കയ്യേറ്റക്കാര്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് കുറേക്കൂടി മുകളിലേക്ക് മാറിയിരിക്കുകയാണ്. ഇവരുടെ കയ്യില്‍ അമ്പുംവില്ലും കല്ലും വടിയും മറ്റും ഉണ്ട്. തൊഴിലാളി മാര്‍ച്ച് എസ്റ്റേറ്റ് കവാടത്തിനുമുന്നില്‍ തടയുമെന്ന് പൊലീസ് അറിയിച്ചു. ഡിഐജി അരുണ്‍ കുമാര്‍ സിന്‍ഹ, എസ്പി കെ ജി ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ 500ഓളം പൊലീസുകാര്‍ സ്ഥലത്തുണ്ട്.

തിരുമേനി, അങ്ങയുടെ കമ്യൂണിസ്റ്റ് വിരോധത്തെ ഒരല്പം മാറ്റിനിറുത്തണം.

തിരുമേനി, അങ്ങയുടെ കമ്യൂണിസ്‌റ്റ് വിരോധത്തെ ഒരല്‌പം മാറ്റിനിറുത്തണം.

മുന്‍പ്‌ മഹര്‍ഷിമാര്‍ കാടുകളിലേക്കു പോയത്‌, മോക്ഷത്തിലേക്കുള്ള പാതകള്‍ തിരക്കിയായിരുന്നു. അന്നവര്‍ സ്വന്തം ജീവിതത്തിനു മുകളിലാണു തീ കോരിയിട്ടത്‌. 'തപസ്‌' സ്വയം തപിച്ച്‌ വിശുദ്ധമായി മാറുന്നതിന്റെ തത്വചിന്തയായിത്തീര്‍ന്നത്‌ അങ്ങനെയാണ്‌. എന്നാലിന്ന്‌ ഒറീസയിലെ കാടുകള്‍ അപ്രഖ്യാപിതമായ അഭയാര്‍ഥി ക്യാമ്പുകളായി മാറുകയാണ്‌. പീഡിതരായ ഒരു ജനത അവിടെനിന്നും ചങ്കുപൊട്ടി കരയുകയാണ്‌. കാടിന്റെ മഹാമൗനങ്ങളൊക്കെയും മുറിച്ച്‌, നിങ്ങളിതൊക്കെയും കാണുന്നില്ലേ മനുഷ്യന്മാരേ എന്നാണവര്‍ ഇടനെഞ്ചു പൊട്ടി ചോദിക്കുന്നത്‌.ആരാലും തിരിഞ്ഞുനോക്കാനില്ലാത്ത ആദിവാസി സമൂഹങ്ങളില്‍, ഒരിത്തിരി സഹായം ചെയ്യാന്‍ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്‌ത തെറ്റെന്നാണവര്‍ ഹൃദയം പൊട്ടി വിളിച്ചു ചോദിക്കുന്നത്‌. നാട്ടുകാര്‍ക്കും, പോലീസ്‌ സ്‌റ്റേഷനുകള്‍ക്കുമിടയില്‍ നീതി കിട്ടാത്തതുകൊണ്ട്‌, ഒരു ജനസമൂഹം കാട്ടില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിനും അഭിമാനകരമല്ല. ഒറീസയിലെ കാടുകള്‍, മനുഷ്യത്വത്തിന്റെ ചോര കിനിയുന്ന ഇതിഹാസമാവാന്‍ പോകുന്നത്‌, 'ചില മനുഷ്യരെക്കാള്‍' വന്യജന്തുക്കള്‍ സംസ്‌കാര സമ്പന്നരായിത്തീരുന്ന ഒറീസയിലെ പുതിയ പശ്‌ചാത്തലത്തിലാണ്‌. മനുഷ്യമാംസം പച്ചയ്‌ക്ക് കടിച്ചുതിന്നുന്ന പുലിയേയും നരിയേയും പേടിക്കാതെ കലാപകാലങ്ങളിലെങ്കിലും മനുഷ്യ ജീവിതത്തിനു സംരക്ഷണം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന 'സര്‍ക്കാര്‍ സ്‌ഥാപന'ങ്ങളെയൊന്നും പരിഗണിക്കാതെ പീഡിതരായ ഒരു ജനത കാട്ടിലേക്ക്‌ ഓരോ ദിവസവും കുതിക്കുമ്പോള്‍, 'ഭരണം' എന്നതിന്‌ എന്തര്‍ഥമെന്ന്‌ ഓരോ പൗരനും ചോദിക്കണം. ലക്ഷ്‌ണാനന്ദ സരസ്വതിയെ വെടിവെച്ചുകൊന്നവരെ പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനുപകരം അതുമായി ഒരുവിധ ബന്ധവുമില്ലാത്ത ഒരു ജനസമൂഹത്തെയാകെ കൊന്നു കുഴിച്ചുമൂടാന്‍ ഓടിനടക്കുന്ന സംഘപരിവാര്‍ ശക്‌തികള്‍ക്കുമുമ്പില്‍ നിയമവ്യവസ്‌ഥ ഈവിധം സ്‌തംഭിച്ചുനിന്നാല്‍, എങ്ങിനെ ഒറീസയില്‍ സ്വസ്‌ഥജീവിതം സാധ്യമാകും? ഓടിയൊളിക്കാന്‍ കാടുകളില്ലായിരുന്നുവെങ്കില്‍ ഏറ്റവും ചുരുങ്ങിയത്‌ ഒറീസയിലെ ഒരു ഗ്രാമമെങ്കിലും മൃതദേഹങ്ങള്‍കൊണ്ട്‌ മൂടപ്പെടുമായിരുന്നു. നീരൊഴുക്ക്‌ വര്‍ധിപ്പിക്കാനെന്നപോലെ കലാപകാലത്ത്‌ 'ചോരയൊഴുക്ക്‌' കുറയ്‌ക്കാനും ഞങ്ങളെക്കൊണ്ടാവുമെന്ന്‌ ഒറീസയിലെ കാടുകള്‍ നാളെ സ്വന്തം ജീവചരിത്രമെഴുതുമ്പോള്‍ സ്വന്തം ജീവിത പുസ്‌തകത്തില്‍ കുറിച്ചിടുമായിരിക്കും. അന്ന്‌, പുലിക്കുട്ടികള്‍ക്കൊപ്പം മാന്‍കുട്ടികളും കളിച്ചുനടന്ന മഹര്‍ഷിമാര്‍ പാര്‍ത്ത പഴയ 'പര്‍ണശാല'കളുടെ അസ്‌ഥികള്‍പോലും ഇതുപോലുള്ള ക്രൂരതകള്‍ക്കെതിരേയുള്ള ആയുധങ്ങളായി മാറുമായിരിക്കും.ഗോമാംസം കഴിക്കാന്‍ പാടില്ല, മതം മാറാന്‍ പാടില്ല, ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ പാടില്ല എന്ന്‌ ആര്‍ത്തുവിളിച്ച്‌ ആടിയും പാടിയും നടക്കാന്‍, അങ്ങിനെ വിശ്വസിക്കുന്നവര്‍ക്കൊക്കെയും അവകാശമുണ്ട്‌. എന്നാല്‍ ആ വിശ്വാസം, അങ്ങിനെ വിശ്വസിക്കാത്തവരുടെമേല്‍ ത്രിശൂലമായി തുളഞ്ഞുകയറുമ്പോള്‍, ബോംബായിവന്നു പൊട്ടുമ്പോള്‍, 'ജനാധിപത്യം' തന്നെയാണ്‌ കൊലചെയ്യപ്പെടുന്നത്‌. മാലാപാഡയിലെ ഗോത്രവര്‍ഗക്കാര്‍ക്കു ഗോമാംസം തിന്നാന്‍, വിശ്വഹിന്ദു പരിഷത്തിന്റേയോ മതപരിവര്‍ത്തന വിരുദ്ധ സമിതിയുടേയോ സമ്മതപത്രം ആവശ്യമില്ല. ഓരോരുത്തരുടേയും 'അടുക്കള' അരിച്ചുപെറുക്കി പരിശോധിക്കാന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച്‌ ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്നിന്ന ജന്തുവിനെ തിന്നരുതെന്നല്ല, ഒരു ജന്തുവിന്റെ പേരിലും സ്വയം കൊല്ലരുത്‌ എന്നാണ്‌ ജനാധിപത്യം അനുശാസിക്കുന്നത്‌! എന്നാല്‍ സംഘപരിവാര്‍മാത്രം, പശുവിന്റെ പേരില്‍ ആളെ കൊല്ലുകയാണ്‌. ഒരു ജന്തുവിനെ ആരാധിക്കാനുള്ള ഒരു ജനവിഭാഗത്തിന്റെ അവകാശവും, ഒരു ജന്തുവിനെ ഭക്ഷിക്കാനുള്ള വേറൊരു ജനവിഭാഗത്തിന്റെ അവകാശവും തമ്മില്‍ എന്തിന്‌ ഏറ്റുമുട്ടണം? ഇന്ത്യയില്‍ ഇതുവരെ പൂച്ചയിറച്ചിയുടേയും മുയല്‍ ഇറച്ചിയുടേയും പന്നിയിറച്ചിയുടേയും പേരില്‍ ആരും ഏറ്റുമുട്ടിയതായി അറിയില്ല! ഗോവധ നിരോധന പ്രസ്‌ഥാനംപോലെ, ഒരു 'പന്നിവധ' നിരോധന പ്രസ്‌ഥാനം പിറന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിന്നുന്നവര്‍ക്ക്‌ തിന്നാം. അല്ലാത്തവര്‍ തിന്നണ്ട. എന്നാല്‍ സംഘപരിവാര്‍മാത്രം മതേതര ഇന്ത്യയില്‍ ഇതു സമ്മതിക്കുകയില്ല. അത്തരമൊരു പശ്‌ചാത്തലത്തിലാണ്‌ 'കാളനാവാമെങ്കില്‍ കാളയുമാവാമെന്ന്‌' ഞാനെഴുതിയത്‌. ഭക്ഷണത്തിലെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ആവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭമായിരുന്നു അത്‌. ഗുജറാത്തിലെ വംശഹത്യാനന്തര പശ്‌ചാത്തലത്തില്‍, സൗരാഷ്‌ട്രയിലെ ഒരനുഭവം, ദീര്‍ഘകാലമായി അവിടെ സ്‌ഥിരതാമസമാക്കിയ ഒരാള്‍ പങ്കുവച്ചത്‌ അനുസ്‌മരിച്ചുകൊണ്ട്‌, ''രണ്ടു രൂപയുടെ മത്തി വറുക്കാന്‍ അഞ്ചു രൂപയുടെ ചന്ദനത്തിരി'' കത്തിക്കേണ്ടിവരുന്ന ദുരവസ്‌ഥയുടെ തുടര്‍ച്ചയില്‍നിന്നാണ്‌ 'കാളന്‍/കാള' 'ഇരട്ടകളെ'ക്കുറിച്ചു ഞാന്‍ പരാമര്‍ശിച്ചത്‌. അതുകേട്ടമാത്രയില്‍ സ്‌കാനിങ്ങും എക്‌സ്റേയുമൊന്നും കൂടാതെ തന്നെ പലരുടേയും 'ഉള്ളം' പുറത്തുചാടിയത്‌ എത്ര പെട്ടെന്നായിരുനു. ഇന്നും 'ഓളിയിടല്‍' ഒതുങ്ങിയിട്ടില്ല! പറഞ്ഞുവരുന്നത്‌ ഒറീസയിലെ ഗോത്രവര്‍ഗക്കാര്‍, അവര്‍ക്കിഷ്‌ടമുള്ളത്‌ തിന്നട്ടെ എന്നാണ്‌. അവര്‍ക്ക്‌ ആവശ്യത്തിനു ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ മിഷനറിമാരോട്‌ മത്സരിക്കുന്നതിനു പകരം ആവശ്യത്തിനു ഭക്ഷണം കിട്ടാത്ത അവരോട്‌ ഇത്‌ തിന്നരുത്‌, അത്‌ തിന്നരുത്‌ എന്ന മാഞ്ഞാലം പറയുന്നതിലാണ്‌, സംഘപരിവാര്‍ വ്യാപൃതരായിരിക്കുന്നത്‌!മതപരിവര്‍ത്തനം സൂക്ഷ്‌മാര്‍ഥത്തില്‍, 'മതപ്രശ്‌ന'മെന്നതിലധികം ഒരു പൗരാവകാശ പ്രശ്‌നമാണ്‌. ആര്‍ക്കും സ്വന്തം മതം സ്വീകരിക്കാനെന്നപോലെ തള്ളിക്കളയാനും അവകാശമുണ്ട്‌. 'ഇത്രയാള്‍ ഞങ്ങള്‍ക്കു കൂടി, ഇത്രയാള്‍ ഞങ്ങള്‍ക്കു കുറഞ്ഞു' എന്നമട്ടില്‍ മതപരിവര്‍ത്തനത്തെ ചുരുക്കുന്നവര്‍, വ്യക്‌തിയുടെ മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ്‌ പരിഹസിക്കുന്നത്‌. സംഘപരിവാര്‍ ജന്മംനല്‍കിയ 'മതപരിവര്‍ത്തന വിരുദ്ധവേദി' മതപ്പേടിയുടേയും പൗരാവകാശപ്പേടിയുടേയും സംയുക്‌തമാണ്‌. പുറത്താക്കാനല്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെ സങ്കുചിതത്വത്തെ ആദര്‍ശവല്‍ക്കരിക്കാനുള്ള സാഹസിക ശ്രമം കിഴിച്ചാല്‍ അതില്‍ പിന്നെ ബാക്കിയുള്ളത്‌, അക്രമാസക്‌തമായ അസഹിഷ്‌ണുതയാണ്‌.സംഘപരിവാര്‍ സൃഷ്‌ടിച്ച ഭീകരതകള്‍ക്കിടയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒറീസയിലെ പീഡിതരായ മനുഷ്യര്‍, കണ്ണീരിനിടയിലും കാതോര്‍ക്കുന്നത്‌, മനുഷ്യത്വത്തിന്റെ കാലൊച്ചയാണ്‌. സര്‍വ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം എന്തുവന്നാലും ഞങ്ങള്‍ മനുഷ്യത്വത്തിനു കാവല്‍ നില്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന ഒരു 'ചലോ ഒറീസ'പ്രസ്‌ഥാനമാണ്‌ ഇപ്പോള്‍ ഇന്ത്യയില്‍ അനിവാര്യമാകുന്നത്‌. കത്തിച്ചാരമായവരുടേയും ഇപ്പോഴും മുറിവേറ്റു പിടയുന്നവരുടേയും ഇടയില്‍നിന്ന്‌ 'പ്രത്യക്ഷ ആക്രമണമാണോ പരോക്ഷ ആക്രമണമാണോ' കൂടുതല്‍ ഭീകരമെന്ന്‌ തര്‍ക്കിക്കാതിരിക്കാനുള്ള വിവേകമെങ്കിലും നമുക്കുയര്‍ത്തിപിടിക്കാന്‍ കഴിയണം. സര്‍വമതത്തിലുംപെട്ട ഈശ്വരവിശ്വാസികളും ഒരു മതത്തിലുംപെടാത്ത ഈശ്വരവിശ്വാസമില്ലാത്തവരും ഒന്നിച്ചു ചേര്‍ന്ന്‌ മനുഷ്യത്വത്തിന്റെ കുഴിമാടങ്ങളില്‍ ഒരുതുള്ളി കണ്ണീര്‍ വീഴ്‌ത്തുന്ന നേരങ്ങളിലെങ്കിലും, പ്രിയപ്പെട്ട പൗവത്തില്‍ തിരുമേനി, അങ്ങ്‌ പ്രശസ്‌തമായ അങ്ങയുടെ കമ്യൂണിസ്‌റ്റ് വിരോധത്തെ ഒരല്‌പം പുറകിലേക്ക്‌ മാറ്റിനിറുത്തണം.
k e n

Monday, September 1, 2008

ഒറീസ അക്രമം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരാജയമെന്ന് വയലാര്‍ രവി .(കേന്ദ്രസറ്ക്കാറിന്റെ വമ്പിച്ച വിജയം .പറയാന്‍ മറന്നത്)

ഒറീസ അക്രമം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരാജയമെന്ന് വയലാര്‍ രവി .(കേന്ദ്രസറ്ക്കാറിന്റെ വമ്പിച്ച വിജയം .പറയാന്‍ മറന്നത്)

തിരുവനന്തപുരം: ഒറീസയിലെ അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കേന്ദ്രം കഴിയുന്നതെല്ലാം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഒറിസ്സ കത്തുമ്പോള്‍ വറ്ഗ്ഗിയവാദികള്‍ക്കും യു ഡി എഫിന്നും വേണ്ടി ഓശാന പാടുന്നു

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഒറിസ്സ കത്തുമ്പോള്‍ വറ്ഗ്ഗിയവാദികള്‍ക്കും യു ഡി എഫിന്നും വേണ്ടി ഓശാന പാടുന്നു

വിശ്വാസികള്‍ക്കുനേരെയുള്ള പ്രത്യക്ഷ ആക്രമങ്ങളേക്കാള്‍ ഭീകരം പരോക്ഷമായ ആക്രമങ്ങളാണെന്ന് ഇന്റര്‍ചര്‍ച്ച് കൌസില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ളീവ സഡേ സ്കൂളില്‍ രക്ഷിതാക്കളുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പള്ളി തകര്‍ന്നാല്‍ പുനര്‍നിര്‍മിക്കാം. തലമുറയുടെ വിശ്വാസം തകര്‍ന്നാല്‍ വീണ്ടെടുക്കാനാകില്ല. ഭൌതികവാദവും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത കൂടിവരികയാണ്. ക്രൈസ്തവസമൂഹം ചെകുത്താനും കടലിനും ഇടയിലാണ്- അദ്ദേഹം പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടാല്‍ പുനഃസ്ഥാപിക്കാന്‍ വിഷമമാണ്. റഷ്യയില്‍ 70 വര്‍ഷം വിശ്വാസികളെ പീഡിപ്പിച്ചു. അവിടെ ഭരണസംവിധാനം തകര്‍ന്നപ്പോള്‍ വിശ്വാസം പുനര്‍ജനിച്ചെങ്കിലും അത് വികലമായി കഴിഞ്ഞിരുന്നു. മതം ഉപയോഗപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നവരാണ് ഒറീസയിലെ അക്രമത്തിനുപിന്നില്‍. അക്രമത്തെ ക്രൈസ്തവമായും ജനാധിപത്യപരമായും നേരിടണം. മാനസാന്തരത്തിന് പ്രാര്‍ഥിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും സംരക്ഷണവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. വര്‍ഗീയതയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിര്‍ഭാഗ്യകരമാണ്.