Monday, September 8, 2008

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.



രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.


രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു.രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നതാണു ആണവാക്കാരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഇടതുപക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്‍ഗ്ര സ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടുന്യായങള്‍ പറഞ് ആണവക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രജ്യത്ത ശക്തികള്‍ക്ക് കീഴടങാന്‍ തയ്യാറായി നില്‍ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആണവക്കരാറിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍

ആണവക്കരാറിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങള്‍ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങളുടെ കണ്ണില്‍ പൊടിയിടാണ്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നുവെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞിരിക്കുകയാണ്.ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പസ്സാകിയ ഹൈഡ് ആക്ടിന്ന് വിധേയമായിരിക്കുമെന്നും തെളിഞിരിക്കുന്നു


ഇ ന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശാകര്യസമിതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.അമേരിക്ക ശത്രു രാജ്യങളങളുമായി കരുതുന്നവരുമായിട്ടുള്ള ചങാത്തം പോലും ആണവക്കാരാര്‍ എകപക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്‍കുന്നുണ്ട്. ആണവക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്‍ത്തിവെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാനമന്ത്രിയും കോണ്‍ ഗ്രസ്സും പറയുന്നതിന്റെ ഘടകവിരുദ്ധമായ കാര്യങളാണു അമേരിക്കന്‍ കോണ്‍ ഗ്രസ്സിന്റെ വിദേശകാര്യസമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്.

യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ. സമ്മ്‌മ്പുഷ്ടികരണത്തിന്നും പുനഃസംസ്കരണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്‍ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധനകള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ്‍ നാമിന്ന് ഉപയോഗിക്കുന്ന്ത്. സംമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു.തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം- തോറിയം മിശ്രിതം അഡ്വാന്‍സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടിവരും ഇത് നമ്മുടെ സാമ്പത്തിക രംഗമ്ത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങളും നിര്‍ത്തി വെയ്ക്കേണ്ടതായും വരും .

ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോവികാരമെന്താണ്.സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്.അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോരക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങളെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്‍ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല .

5 comments:

ജനമൊഴി said...

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു.രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നതാണു ആണവാക്കാരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഇടതുപക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്‍ഗ്ര സ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടുന്യായങള്‍ പറഞ് ആണവക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രജ്യത്ത ശക്തികള്‍ക്ക് കീഴടങാന്‍ തയ്യാറായി നില്‍ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആണവക്കരാറിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍
ആണവക്കരാറിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങള്‍ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങളുടെ കണ്ണില്‍ പൊടിയിടാണ്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നുവെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞിരിക്കുകയാണ്.ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പസ്സാകിയ ഹൈഡ് ആക്ടിന്ന് വിധേയമായിരിക്കുമെന്നും തെളിഞിരിക്കുന്നു


ഇ ന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശാകര്യസമിതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.അമേരിക്ക ശത്രു രാജ്യങളങളുമായി കരുതുന്നവരുമായിട്ടുള്ള ചങാത്തം പോലും ആണവക്കാരാര്‍ എകപക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്‍കുന്നുണ്ട്. ആണവക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്‍ത്തിവെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാനമന്ത്രിയും കോണ്‍ ഗ്രസ്സും പറയുന്നതിന്റെ ഘടകവിരുദ്ധമായ കാര്യങളാണു അമേരിക്കന്‍ കോണ്‍ ഗ്രസ്സിന്റെ വിദേശകാര്യസമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്.

യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ. സമ്മ്‌മ്പുഷ്ടികരണത്തിന്നും പുനഃസംസ്കരണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്‍ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധനകള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ്‍ നാമിന്ന് ഉപയോഗിക്കുന്ന്ത്. സംമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു.തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം- തോറിയം മിശ്രിതം അഡ്വാന്‍സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടിവരും ഇത് നമ്മുടെ സാമ്പത്തിക രംഗമ്ത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങളും നിര്‍ത്തി വെയ്ക്കേണ്ടതായും വരും .

ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോവികാരമെന്താണ്.സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്.അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോരക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങളെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്‍ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല .

Anonymous said...

പ്രിയദര്‍ശന്‍ ചിത്രത്തിലെ ഒരു ഗുണ്ടയുണ്ട്. തലേക്കെട്ടഴിക്കെടാ എന്നു പറയുമ്പോള്‍ അഴിച്ചില്ലെങ്കില്‍ നീയെന്തു ചെയ്യുമെടാ എന്നു ചോദിച്ചുകൊണ്ട് തലേക്കെട്ടഴിക്കുന്ന, മുണ്ട് താത്തി ഇടെടാ എന്നു പറയുമ്പോള്‍ താത്തിയിട്ടില്ലെങ്കില്‍ നീയെന്തു ചെയ്യുമെടാ എന്ന് ചോദിച്ചുകൊണ്ട് താത്തിയിടുന്ന ഗുണ്ട. നിര്‍മ്മാതാവ് തന്നെയായിരുന്നു ഗുണ്ടയായി ആ ചിത്രത്തില്‍ അഭിനയിച്ചത്.

ആണ്വവ കരാറുമായോ ചര്‍ച്ചയുമായോ വെയ്‌വറുമായോ ബന്ധമൊന്നുമില്ല ഈ കമന്റിന്.

Rajin Kumar said...

In my blog I expressed another view of this issue. please read here

Anonymous said...

Dey chummaaa thaallathey poedey

Anonymous said...

ന്യൂഡല്‍ഹി: സമ്പുഷ്ടീകരണം, പുനഃസംസ്കരണം തുടങ്ങിയ സങ്കീര്‍ണമായ ആണവ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറരുതെന്ന് 45 അംഗ ആണവ വിതരണ സംഘത്തിന്റെ (എന്‍എസ്ജി) തീരുമാനം. സമീപഭാവിയിലൊന്നും ഇത്തരം സാങ്കേതികവിദ്യ കൈമാറരുതെന്ന രഹസ്യധാരണയിന്മേലാണ് എന്‍എസ്ജി ഇന്ത്യക്ക് ഇളവ് നല്‍കിയതെന്ന് 'വാഷിങ്ട പോസ്റ്' റിപ്പോര്‍ട്ട് ചെയ്തു. എന്‍എസ്ജി യോഗത്തില്‍ ഇടഞ്ഞുനിന്ന രാജ്യങ്ങളെ അമേരിക്ക സ്വപക്ഷത്താക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവകരാറിന്റെ തുടര്‍പ്രക്രിയ ആരംഭിച്ചശേഷം ഇന്ത്യക്ക് അമേരിക്കയില്‍നിന്ന് ലഭിക്കുന്ന മൂന്നാമത്തെ പ്രഹരമാണിത്. ഇതോടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. തുടര്‍ച്ചയായ ഇന്ധനവിതരണം നല്‍കാമെന്ന രാഷ്ട്രീയ പ്രതിബദ്ധതയ്ക്ക് നിയമപരമായ സാധുതയില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രസ്താവനയ്ക്കു തൊട്ടുപുറകെയാണ് ഇന്ത്യക്ക് ഏറെ ആവശ്യമായ സാങ്കേതികവിദ്യയും നിഷേധിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. കരാര്‍ അമേരിക്കന്‍ കോഗ്രസിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചശേഷമാണ് ബുഷ് ഇന്ത്യയെ വെട്ടിലാക്കി പ്രസ്താവന നടത്തിയത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ സുരക്ഷാവലയത്തിലാക്കിയ റിയാക്ടറുകള്‍ക്ക് തടസ്സമില്ലാതെ ഇന്ധനം ലഭിക്കുക എന്നത് ഇന്ത്യക്ക് പ്രധാനമാണ്. എന്നാല്‍, അതും ഉറപ്പ് നല്‍കാനാകില്ലെന്നാണ് ബുഷിന്റെ പ്രസ്താവന. തുടര്‍ച്ചയായ ഇന്ധനവിതരണം ഉറപ്പ് വരുത്തിയാല്‍ മാത്രമേ ഇന്ത്യയുടെ റിയാക്ടറുകള്‍ ഐഎഇഎയുടെ സുരക്ഷാ സംവിധാനത്തില്‍ കീഴിലാക്കൂ എന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. ആദ്യ പ്രഹരം ലഭിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതിന്റെ ദുരന്തഫലമാണ് തുടര്‍ച്ചയായി ലഭിക്കുന്ന തിരിച്ചടി. അമേരിക്കന്‍ കോഗ്രസ് അംഗങ്ങള്‍ ഉന്നയിച്ച സംശയത്തിന് ബുഷ്ഭരണകൂടം നല്‍കിയ മറുപടിയായിരുന്നു ആദ്യത്തെ പ്രഹരം. ഇന്ത്യക്ക് തന്ത്രപ്രധാന ആണവ സാങ്കേതികവിദ്യ നല്‍കില്ലെന്നും തുടര്‍ച്ചയായ ഇന്ധനവിതരണം ഉറപ്പ് വരുത്തില്ലെന്നും പറഞ്ഞ ബുഷ് ഹൈഡ് ആക്ടിന് വിധേയമായിട്ടായിരിക്കും 123 കരാര്‍ നടപ്പാക്കുകയെന്നും സംശയരഹിതമായി പ്രഖ്യാപിച്ചു. ഇതിനിടെ, 123 കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കോഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ഇന്ത്യയുമായി ആണവകരാര്‍ ഒപ്പുവെക്കാന്‍ തിടുക്കംകൂട്ടരുതെന്ന് അമേരിക്കന്‍ കോഗ്രസില്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കരാറിന്റെ വിവിധവശങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും പ്രതിനിധിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. മസാച്ചുസെറ്റ് പ്രതിനിധി എഡ്വേര്‍ഡ് മര്‍കെയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് സഭയുടെ വിദേശബന്ധസമിതി ചെയര്‍മാന്‍ ഹോവാര്‍ഡ് ബര്‍മന് കത്തു നല്‍കി. കരാര്‍ പരിശോധിക്കാന്‍ സെനറ്റ് വിദേശബന്ധ സമിതി സെപ്തംബര്‍ 18ന് യോഗം ചേരുന്നുണ്ട്. അമേരിക്കയുമായുള്ള ആണവകരാറിനു പിന്നാലെ ഫ്രാന്‍സുമായും ഇന്ത്യ ആണവവ്യാപാര കരാര്‍ ഒപ്പുവെക്കും. ഇന്ത്യ- അമേരിക്ക കരാറിന് അമേരിക്കന്‍ കോഗ്രസിന്റ അംഗീകാരം കിട്ടിയാല്‍ ഈ മാസം തന്നെ ഫ്രാന്‍സുമായും കരാറില്‍ ഏര്‍പ്പെടുമെന്ന് വ്യവസായ മന്ത്രി അശ്വനികുമാര്‍ പറഞ്ഞു. ഫ്രാന്‍സിലെ മാഴ്സെയില്‍ നടക്കുന്ന ഇ യു- ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എത്തുമ്പോള്‍ 29 ന് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.