Tuesday, March 17, 2009

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം .


കോഗ്രസും ബിജെപിയും പിന്തുടരുന്ന നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍ സമീപനമാണ് സിപിഐ എമ്മിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ദേശാഭിമാനവും രാജ്യസ്നേഹവും വിദേശനയത്തില്‍ പ്രതിഫലിക്കുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സാമ്പത്തികനയത്തില്‍ തെളിഞ്ഞുകാണുന്നത്. 1991 നുശേഷം രാജ്യത്ത് അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നവ ഉദാരവല്‍ക്കരണനയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുകയുമാണ് ആ നയങ്ങള്‍ ചെയ്തത്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണവും വിദേശമൂലധനത്തിനുള്ള ഇളവുകളും പ്രതികൂലാവസ്ഥയാണ് സൃഷ്ടിച്ചത്. ആഗോളവല്‍ക്കരണം പരാജയപ്പെട്ടതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബദല്‍നയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്. സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ പത്തുശതമാനം പദ്ധതിച്ചെലവിനായി നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇത് സഹായകരമായിരിക്കും. ധനമേഖലയെ കയറൂരി വിടുന്ന നയത്തില്‍നിന്ന് വ്യത്യസ്തമായി ശക്തമായ നിയന്ത്രണങ്ങളാണ് പ്രകടനപത്രിക വിഭാവനംചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും ലാഭകരമാക്കാന്‍ കഴിയുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളൊന്നുംതന്നെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന ധീരമായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഈ സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയും മൂലധനവും ഉറപ്പുവരുത്തുമെന്നും പറഞ്ഞത് ശ്രദ്ധേയമാണ്. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കുന്നതിന് സഹായകരമായ നിര്‍ദേശങ്ങളാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഉദാരവല്‍ക്കരണനയങ്ങളുടെ ആഘാതം ഏറ്റവും അധികം അനുഭവിക്കേണ്ടിവന്ന മേഖല ഇതാണ്. കൂടുതല്‍ വിളകളെക്കൂടി കടാശ്വാസത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നതും ന്യായമായ വില ഉറപ്പുവരുത്തുന്നതും ആശ്വാസം നല്‍കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം ഇതുവരെയുള്ള നയങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. സമ്പന്നര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നികുതി ഇളവുകള്‍ പിന്‍വലിക്കുമെന്ന നിലപാട് സിപിഐ എം ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കുന്നതാണ്. സംസ്ഥാനങ്ങളുടെ അധികാരംകൂടി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ പൊതുസമീപനത്തില്‍നിന്ന് കുതറിമാറുന്നതാണ് സിപിഐ എം നിലപാട്. ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനത്തിനായി ഉപയോഗിച്ച കറുത്ത ചരിത്രമുള്ള 355, 356 അനുച്ഛേദം ഭേദഗതിചെയ്യുമെന്ന നിലപാട് സുവിദിതമായ പാര്‍ടി സമീപനത്തിന്റെ തുടര്‍ച്ചയാണ്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്കും കേന്ദ്രം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. ചെലവിന്റെ ഭാരം സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നികുതിവരുമാനത്തിന്റെ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. വര്‍ഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും മതനിരപേക്ഷതയോടുള്ള ശക്തമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കോഗ്രസ് അധികാരത്തിലിരുന്ന സന്ദര്‍ഭത്തിലെല്ലാം കുറ്റകരമായ നിശബ്ദതയാണ് വര്‍ഗീയതയോട് സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമാണ്. ബിജെപിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ സിപിഐ എം നയിക്കുന്ന മുന്നണിക്കേ കഴിയൂ എന്നു പറയുന്നത് ആ പാര്‍ടി മുറുകെപ്പിടിക്കുന്ന നയങ്ങളെ അടിസ്ഥാനമാക്കിയാണ്. വര്‍ഗീയ കലാപങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കലാപങ്ങളുടെ അതിവേഗത്തിലുള്ള വിചാരണ നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് നീതി ഉറപ്പുവരുത്തുന്നതിന്റെ അവിഭാജ്യഭാഗമാണ്. ഇതിനോടൊപ്പം ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ ശരിയായ നിലപാടാണ് പ്രകടനപത്രികയിലുള്ളത്. ഭീകരതയെ കൈകാര്യംചെയ്യുന്നതിലും ധീരമായ നിലപാടാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. മുംബൈ ആക്രമണം കോഗ്രസ് ഭരണസംവിധാനത്തിന്റെ പിടിപ്പുകേട് പുറത്തുകൊണ്ടുവന്നു. മലേഗാവ് സംഭവം സംഘപരിവാറിന്റെ രാഷ്ട്രീയരൂപത്തിന്റെ ഇരട്ടമുഖം പുറത്തുകൊണ്ടുവന്നു. മതത്തിന്റെയോ വംശത്തിന്റെയോ പരിഗണനകളില്ലാതെ ഭീകരവാദത്തെ എതിര്‍ക്കേണ്ടതുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതും അടിയന്തര മുന്നുപാധിയാണ്. സിപിഐ എം പരിപാടിയില്‍ ഇതിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ആണവകരാര്‍ പ്രശ്നത്തിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുന്ന ഒരു സര്‍ക്കാരിനെയും പിന്തുണയ്ക്കാന്‍ സിപിഐ എമ്മിനാകില്ല. 123 കരാര്‍ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം സാമ്രാജ്യത്വ വിരുദ്ധ ശക്തികളില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അന്താരാഷ്ട്ര കരാറുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന ആവശ്യം രാജ്യസ്നേഹികളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളുടെ പരസ്യമായ ലംഘനമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് ജനാധിപത്യവാദികളുടെ പിന്തുണ ലഭിക്കുന്നതാണ്. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ജുഡീഷ്യല്‍ കമീഷന്‍ രൂപികരിക്കുമെന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്. തൊഴിലാളിവര്‍ഗത്തിന്റെയും ദുരിതമനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളോട് സിപിഐ എം സ്വീകരിക്കുന്ന അടിസ്ഥാന നയം തന്നെയാണ് ഇതുസംബന്ധിച്ച വാഗ്ദാനങ്ങളിലുള്ളത്. പ്രകൃതിയുടെമേല്‍ മൂലധനത്തിനുള്ള കഴുത്തറുപ്പന്‍ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിലപാടാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പട്ടിണിയില്ലാത്ത പരമാധികാര മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാര്യങ്ങളാല്‍ സമ്പന്നമാണ് പ്രകടനപത്രിക. കോഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ജനാധിപത്യ ശക്തികളെ ഒന്നിച്ച് അണിനിരത്തുന്നതിന് ആവശ്യമായ ദിശാബോധം നല്‍കാന്‍ ഈ പ്രകടനപത്രികയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
from deshabhimani

2 comments:

ജനമൊഴി said...

ബദല്‍ നയങ്ങളുടെ പ്രഖ്യാപനം

കോഗ്രസും ബിജെപിയും പിന്തുടരുന്ന നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍ സമീപനമാണ് സിപിഐ എമ്മിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ദേശാഭിമാനവും രാജ്യസ്നേഹവും വിദേശനയത്തില്‍ പ്രതിഫലിക്കുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സാമ്പത്തികനയത്തില്‍ തെളിഞ്ഞുകാണുന്നത്. 1991 നുശേഷം രാജ്യത്ത് അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നവ ഉദാരവല്‍ക്കരണനയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുകയുമാണ് ആ നയങ്ങള്‍ ചെയ്തത്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണവും വിദേശമൂലധനത്തിനുള്ള ഇളവുകളും പ്രതികൂലാവസ്ഥയാണ് സൃഷ്ടിച്ചത്. ആഗോളവല്‍ക്കരണം പരാജയപ്പെട്ടതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബദല്‍നയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്. സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ പത്തുശതമാനം പദ്ധതിച്ചെലവിനായി നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇത് സഹായകരമായിരിക്കും. ധനമേഖലയെ കയറൂരി വിടുന്ന നയത്തില്‍നിന്ന് വ്യത്യസ്തമായി ശക്തമായ നിയന്ത്രണങ്ങളാണ് പ്രകടനപത്രിക വിഭാവനംചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും ലാഭകരമാക്കാന്‍ കഴിയുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളൊന്നുംതന്നെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന ധീരമായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഈ സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയും മൂലധനവും ഉറപ്പുവരുത്തുമെന്നും പറഞ്ഞത് ശ്രദ്ധേയമാണ്. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കുന്നതിന് സഹായകരമായ നിര്‍ദേശങ്ങളാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഉദാരവല്‍ക്കരണനയങ്ങളുടെ ആഘാതം ഏറ്റവും അധികം അനുഭവിക്കേണ്ടിവന്ന മേഖല ഇതാണ്. കൂടുതല്‍ വിളകളെക്കൂടി കടാശ്വാസത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നതും ന്യായമായ വില ഉറപ്പുവരുത്തുന്നതും ആശ്വാസം നല്‍കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം ഇതുവരെയുള്ള നയങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. സമ്പന്നര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നികുതി ഇളവുകള്‍ പിന്‍വലിക്കുമെന്ന നിലപാട് സിപിഐ എം ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കുന്നതാണ്. സംസ്ഥാനങ്ങളുടെ അധികാരംകൂടി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ പൊതുസമീപനത്തില്‍നിന്ന് കുതറിമാറുന്നതാണ് സിപിഐ എം നിലപാട്. ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനത്തിനായി ഉപയോഗിച്ച കറുത്ത ചരിത്രമുള്ള 355, 356 അനുച്ഛേദം ഭേദഗതിചെയ്യുമെന്ന നിലപാട് സുവിദിതമായ പാര്‍ടി സമീപനത്തിന്റെ തുടര്‍ച്ചയാണ്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്കും കേന്ദ്രം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. ചെലവിന്റെ ഭാരം സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നികുതിവരുമാനത്തിന്റെ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. വര്‍ഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും മതനിരപേക്ഷതയോടുള്ള ശക്തമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കോഗ്രസ് അധികാരത്തിലിരുന്ന സന്ദര്‍ഭത്തിലെല്ലാം കുറ്റകരമായ നിശബ്ദതയാണ് വര്‍ഗീയതയോട് സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമാണ്. ബിജെപിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ സിപിഐ എം നയിക്കുന്ന മുന്നണിക്കേ കഴിയൂ എന്നു പറയുന്നത് ആ പാര്‍ടി മുറുകെപ്പിടിക്കുന്ന നയങ്ങളെ അടിസ്ഥാനമാക്കിയാണ്. വര്‍ഗീയ കലാപങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കലാപങ്ങളുടെ അതിവേഗത്തിലുള്ള വിചാരണ നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് നീതി ഉറപ്പുവരുത്തുന്നതിന്റെ അവിഭാജ്യഭാഗമാണ്. ഇതിനോടൊപ്പം ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ ശരിയായ നിലപാടാണ് പ്രകടനപത്രികയിലുള്ളത്. ഭീകരതയെ കൈകാര്യംചെയ്യുന്നതിലും ധീരമായ നിലപാടാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. മുംബൈ ആക്രമണം കോഗ്രസ് ഭരണസംവിധാനത്തിന്റെ പിടിപ്പുകേട് പുറത്തുകൊണ്ടുവന്നു. മലേഗാവ് സംഭവം സംഘപരിവാറിന്റെ രാഷ്ട്രീയരൂപത്തിന്റെ ഇരട്ടമുഖം പുറത്തുകൊണ്ടുവന്നു. മതത്തിന്റെയോ വംശത്തിന്റെയോ പരിഗണനകളില്ലാതെ ഭീകരവാദത്തെ എതിര്‍ക്കേണ്ടതുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതും അടിയന്തര മുന്നുപാധിയാണ്. സിപിഐ എം പരിപാടിയില്‍ ഇതിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ആണവകരാര്‍ പ്രശ്നത്തിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുന്ന ഒരു സര്‍ക്കാരിനെയും പിന്തുണയ്ക്കാന്‍ സിപിഐ എമ്മിനാകില്ല. 123 കരാര്‍ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം സാമ്രാജ്യത്വ വിരുദ്ധ ശക്തികളില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അന്താരാഷ്ട്ര കരാറുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന ആവശ്യം രാജ്യസ്നേഹികളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളുടെ പരസ്യമായ ലംഘനമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് ജനാധിപത്യവാദികളുടെ പിന്തുണ ലഭിക്കുന്നതാണ്. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ജുഡീഷ്യല്‍ കമീഷന്‍ രൂപികരിക്കുമെന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്. തൊഴിലാളിവര്‍ഗത്തിന്റെയും ദുരിതമനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളോട് സിപിഐ എം സ്വീകരിക്കുന്ന അടിസ്ഥാന നയം തന്നെയാണ് ഇതുസംബന്ധിച്ച വാഗ്ദാനങ്ങളിലുള്ളത്. പ്രകൃതിയുടെമേല്‍ മൂലധനത്തിനുള്ള കഴുത്തറുപ്പന്‍ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിലപാടാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പട്ടിണിയില്ലാത്ത പരമാധികാര മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാര്യങ്ങളാല്‍ സമ്പന്നമാണ് പ്രകടനപത്രിക. കോഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ജനാധിപത്യ ശക്തികളെ ഒന്നിച്ച് അണിനിരത്തുന്നതിന് ആവശ്യമായ ദിശാബോധം നല്‍കാന്‍ ഈ പ്രകടനപത്രികയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Anonymous said...

ഈ രാഷ്ടിയകാരെ കൊണ്ട് ജനങ്ങള്‍ വലയ്യുകയാണു.