Saturday, August 30, 2008

ചെങ്ങറയില്‍ നാനൂറ് പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി

ചെങ്ങറയില് ‍നാനൂറ് പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി.

ചെങ്ങറയിലെ കൈയേറ്റഭൂമിയില്‍ സംരക്ഷണവലയം തീര്‍ക്കുമെന്ന ഐക്യദാര്‍ഢ്യസമിതിയുടെ പ്രഖ്യാപനം പൊളിഞ്ഞു. ഏഴായിരം പേര്‍ പങ്കെടുക്കുന്ന വലയം തീര്‍ക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും നാനൂറിനടുത്ത് ആളുകളേ പങ്കെടുത്തുള്ളൂ. തുടര്‍ന്ന് വലയം കൈയേറ്റഭൂമിയിലേക്കുള്ള മാര്‍ച്ചാക്കി. കൈയേറ്റഭൂമിയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ കൊന്നപ്പാറയില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കമുള്ളവര്‍ സംസാരിച്ചു. കൈയേറ്റഭൂമിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കൊന്നപ്പാറയില്‍ തടഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനാണെന്ന് അവകാശപ്പെട്ടാണ് യൂത്ത് ലീഗിന്റെ മാര്‍ച്ച്. ഭക്ഷണം കൊണ്ടുവന്ന വാഹനത്തിന്റെ മുന്‍വശത്ത് വച്ചത് ഒഴിഞ്ഞ പെട്ടികളായിരുന്നു. ഭക്ഷണം സാധുജന വിമോചനവേദിയുടെ ഓഫീസിലെത്തിക്കുമെന്നാണ് അറിയിച്ചതെങ്കിലും അവിടെ എത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ തൊഴിലാളികളെ ഗൗനിക്കുന്നില്ല. റബ്ബറ് പാല്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .

ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ തൊഴിലാളികളെ ഗൗനിക്കുന്നില്ല. റബ്ബറ് പാല്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .

ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ നൂറുകണക്കിന് തൊഴിലാളികളുടെ പ്രശ്നം ശ്രദ്ധിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഭൂസമരത്തിന്റെ മറവില്‍ വന്‍തോതില്‍ റബര്‍ പാല്‍ കടത്തുന്നുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

ദിവസം പന്ത്രണ്ടായിരം കിലോഗ്രാം റബര്‍ പാലാണു സമരം നടക്കുന്ന കുറുമ്പറ്റി ഡിവിഷനിലെ ഉത്പാദനം. ഇതു മുഴുവന്‍ സമരക്കുടിലുകളിലുള്ളവരില്‍ നിന്നു തുച്ഛമായ വിലയ്ക്കു നേതാക്കള്‍ വാങ്ങി പുറത്തു വില്‍ക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.

Thursday, August 28, 2008

ദരിദ്രവല്‍ക്കരണത്തിന്റെ നയം

ദരിദ്രവല്‍ക്കരണത്തിന്റെ നയം

ലോ കത്തിലെ ദരിദ്രരില്‍ മൂന്നിലൊന്നും അധിവസി ക്കുന്ന രാജ്യമെന്ന 'ഖ്യാതി' ഇന്ത്യക്ക് നല്‍കുകയാണ് ഉദാരവല്‍ക്കരണനയങ്ങള്‍ ചെയ്തതെന്ന് ലോകബാങ്കിന്റെ പഠനത്തിനുതന്നെ തുറന്നുകാട്ടേണ്ടിവന്നത് സാഹചര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നതാണ്. ലോകത്തിന്റെ ദാരിദ്യ്രം തുടച്ചുനീക്കുമെന്ന മുദ്രാവാക്യം ആസ്ഥാനമന്ദിരത്തില്‍ കൊത്തിവച്ച സ്ഥാപനമാണ് ലോകബാങ്ക്. എന്നാല്‍, ഇവരുടെ കുറിപ്പടികള്‍ക്ക് അനുസൃതമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയ രാജ്യത്തെല്ലാം ദരിദ്രരുടെ എണ്ണം ഭീമാകാരം പൂണ്ടിരിക്കുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 48 ശതമാനവും ദാരിദ്യ്രരേഖയ്ക്കു താഴെയാണെന്നാണ് പഠനം പറയുന്നത്. ദിവസം 55 രൂപയില്‍ താഴെ വരുമാനമുള്ളവരെയാണ് ഈ പട്ടികയില്‍ ലോകബാങ്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത്രയും ഔദാര്യം കാണിക്കാന്‍ നമ്മുടെ സ്വന്തം സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാനദണ്ഡങ്ങളില്‍ നിരന്തരം മാറ്റംവരുത്തി ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് സ്ഥാപിച്ച് സൌജന്യങ്ങളും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 75.6 ശതമാനം 87 രൂപയില്‍ താഴെ വരുമാനമുളളവരാണെന്ന കാര്യം ബാങ്ക് മറച്ചുവയ്ക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അഭിജിത് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 78 ശതമാനവും പ്രതിദിനം 20 രൂപയില്‍ താഴെമാത്രം വരുമാനം ഉള്ളവരാണ്. ഉദാരവല്‍ക്കരണനയം അസമത്വത്തിന്റെ അതിതീവ്രമായ വ്യാപനമാണ് സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ ഇനി തര്‍ക്കത്തിന് ഇടമില്ല. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നയം തിരുത്തുന്നതിനു പകരം കൂടതല്‍ ശക്തിയോടെ നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ കണ്ണുതുറപ്പിക്കുന്നതിനു ലോകബാങ്കിന്റെ കണക്കും പോരാതെവരും.

Wednesday, August 27, 2008

ഭൂമിയില്ലാത്തവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും: മന്ത്രി ബാലന്‍

ഭൂമിയില്ലാത്തവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും: മന്ത്രി ബാലന്‍
ആദിവാസികളടക്കം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പിന്നോക്കക്ഷേമ മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയില്ലാത്തവരില്‍ ഭൂരിപക്ഷവും പട്ടികജാതി വര്‍ഗക്കാരാണ്. ഇവര്‍ക്ക് വീടും കൃഷിഭൂമി ലഭ്യമാക്കും. പാക്കേജ് സംബന്ധിച്ച് ഭൂസമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തും. ചെങ്ങറയില്‍ തൊഴിലാളികളെയും ആദിവാസികളെയും തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ചെങ്ങറിയിലെ ഭൂസമരം തീര്‍ക്കാന്‍ തൊഴിലാളികളുടെ കൂടി സഹായം തേടും.

ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ സൗജന്യ അരി

ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ സൗജന്യ അരി

തിരുവനന്തപുരം: ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ ഒരുമാസത്തേക്ക്‌ സൗജന്യമായി അരി നല്‍കും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Tuesday, August 26, 2008

ചെങ്ങറ സമരത്തിന് സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും

ചെങ്ങറ സമരത്തിന് സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും

ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും. മാവേലിക്കര ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അറ്റന്‍ഡര്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് ഉത്തരഭവനത്തില്‍ പ്രസന്ന(40)യുടെ കുടുംബം ഒരു വര്‍ഷമായി കൈയേറ്റഭൂമിയില്‍ താമസിക്കുകയാണ്. പ്രസന്നയുടെ ഭര്‍ത്താവ് ചന്ദ്രനും(45) രണ്ടുമക്കളുമാണ് ചെങ്ങറയിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മുന്നില്‍നിന്നത് ചന്ദ്രനാണെന്ന് വ്യക്തമായി. പ്രസന്ന ഇടക്കിടെ ചെങ്ങറയില്‍പോയി ഭര്‍ത്താവിനെയും മക്കളായ ഉത്തരയെയും അര്‍ജുനെയും കാണാറുണ്ട്. സ്വന്തം വസ്തുവില്‍ റബര്‍ കൃഷി നടത്തുന്ന ഇവര്‍ വീട് പൂട്ടിയിട്ടാണ് ഭൂമിയില്ലെന്ന് പറഞ്ഞ് ചെങ്ങറയില്‍ ഭൂമി കൈയേറിയിരിക്കുന്നത്. വര്‍ഷങ്ങളായി കാരയ്ക്കാട് താമസിക്കുന്ന ഇവര്‍ക്ക് അവകാശമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 49.795 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ വിലയാധാരം വാങ്ങിയ 37.297 സെന്റും (ആധാരം നമ്പര്‍ 1581/90), കുടുംബ വസ്തുവായ 8.496 സെന്റും (ആധാരം നമ്പര്‍ 794/97) കൂടാതെ മറ്റൊരു നാലുസെന്റ് (ആധാരം നമ്പര്‍ 795/97) ഭൂമിയുമാണുള്ളത്. 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചിട്ടുള്ളത്. കെട്ടിടം പൂര്‍ണമായും വാര്‍ത്തതാണ്്. മൂന്ന് ബെഡ്റൂമും ഒരുഹാളും അടുക്കളയുമുണ്ട്. പമ്പ് സെറ്റും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇവരുടെ വീട്ടില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. അടുത്തുള്ള വീടുകളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് തടസം നില്‍ക്കുന്നതും പ്രസന്നയുടെ കുടുംബമാണ്. ഇതു സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേട്ട് കോടതിയില്‍ കേസുണ്ട്. ഇതിനിടെ തങ്ങളുടെ വസ്തുവില്‍ സവര്‍ണര്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് സാധുവിമോചന മുന്നണി പ്രവര്‍ത്തകരെ കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമവും നടത്തിയിരുന്നു. വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ആലപ്പുഴ അഡീഷണന്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയും ചെങ്ങന്നൂര്‍ ആര്‍ഡിഒയും ഉത്തരവ് നല്‍കിയിട്ടും അത് ഇവര്‍ അംഗീകരിച്ചില്ല. പൊതുസ്ഥലത്ത് കൂടിയാണ് വൈദ്യുതി ലൈന്‍ വലിക്കുന്നതെന്നും അതിന് തടസം നില്‍ക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു വകവെയ്ക്കാതെ പ്രസന്നയും ഭര്‍ത്താവ് ചന്ദ്രനുംകൂടി ലൈന്‍ വലിക്കുന്നതു തടയുകയായിരുന്നു. മാത്രമല്ല ഇതു സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി രവീന്ദ്രപ്രസാദിനു മുന്നില്‍ ഒരു കൈയില്‍ മണ്ണെണ്ണ പാത്രവും മറുകൈയില്‍ തീപ്പെട്ടിയുമായി പ്രസന്ന ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ചെങ്ങറയില്‍ ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഇതേ തന്ത്രം ആവര്‍ത്തിക്കുകയായിരുന്നു. വൈദ്യുതി ലഭിക്കാന്‍ ഇവിടെയുള്ളവര്‍ മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടികവര്‍ഗ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. പോസ്റ്റ് സ്ഥാപിച്ചതല്ലാതെ ഇപ്പോഴും ഇവിടെയുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല.